"മനുഷ്യനെ കുറിച്ച് ചിന്തിക്കാറുണ്ടോ ".അതായിരുന്നു ചോദ്യം "എപ്പോഴും" അതുത്തരവും എന്താണ് ചിന്തിക്കുന്നതെന്ന് ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.ഏതോ വഴുവഴുത്ത വാക്കുകളിലുടെ ഞാനാ ഇരുട്ടില്‍ നിന്നു രക്ഷപ്പെടുന്നു.എക്സ്പ്രസിലെ ഏറ്റവും സുന്ദരനായ ആണ്‍ കുട്ടിയുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തത് ഞാന്‍ പുറത്തേക്കിറങ്ങിപ്പോന്നത്.എന്നിട്ടും എന്റെ നീണ്ട മുടിയുടെ അറ്റത്ത് ആ ചോദ്യം ചുറ്റിപ്പിടിച്ചു (ഞാനനറിഞ്ഞിരുന്നില്ല,എല്ലാവരും അഥവാ എല്ലാ പെണ്‍ കുട്ടികളും അറിയാതെ പോകുന്നുവല്ലേ അല്ലെ )
ആദ്യത്തെ ബസ് മാറി കേരുംബോഴാന്നു ആ ചോദ്യമെന്റെ തലയില്‍ രണ്ടു കൊമ്പുകളും കുത്തിയിറക്കിയത്.സ്വപനങ്ങള്‍ക്കും ഓട്ടങ്ങള്‍ക്കുമിടയില്‍ ഒരു കോമയിട്ട് മരണത്തിലേക്ക് കുഴഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ ഞാനും പെടുമോ എന്ന് ഞാനപ്പോള്‍ സംശയിച്ചതാണ്.കയ്യിലുള്ള രണ്ടു പുസ്തകങ്ങളും അടുത്തിരിക്കുന്ന ചേച്ചിയുടെ കയ്യില്‍ കൊടുത്തു ഞാന്‍ ബാലന്‍സ് വീണ്ടെടുത്തു.അടുത്ത് നില്‍ക്കുന്നവന് പുളിച്ച കള്ളിന്റെ മണമായിരുന്നു.അയാളുടെ കുപ്പായത്തിന്റെ കുടുക്കുകളൊക്കെ വിട്ടിരുന്നു, അല്ല അവയൊന്നും ഇട്ടില്ലായിരുന്നു.സത്യത്തില്‍ എനിക്കോക്കാനം വന്നു എങ്കിലും മുഖത്ത് നോക്കി ചിരിച്ചപോള്‍ ഞാനും ചിരിച്ചു .അപ്പോള്‍ സേതുട്ടനോട്
എനിക്ക് മുഖം കറുപ്പികാന്‍ വയ്യല്ലോ? പണ്ട് കുറെ പൊതിഞ്ഞു കെട്ടി തന്നിട്ടുള്ളതാണ്. ദോശയും ചമന്തിയും പിന്നെയുമേന്തോക്കെയോ, എത്രയോ ഉച്ചയ്ക്ക് സേതുട്ടന്റെ പൊതി കൂടെ കൊണ്ട് നടന്നിരിക്കുന്നു .ഇടിഞ്ഞു പൊളിഞ്ഞു കൂരയുടെ സ്ഥാനത്ത് നല്ല സിമന്റ് കെട്ടിടം ,തകര്‍ന്ന സേതുട്ടന്‍ ആടിയാടി വീട്ടിലേക്ക് കയറുന്നത് ബസ് എടുക്കുന്നതിനു മുന്നേ ഞാന ജനലിലുടെ കണ്ടു.കുന്നിന്റെ മുകളില്‍ ഒരറ്റ മരമേയുള്ളൂ ഈ കാറ്റായ കാറ്റൊക്കെ തടയാനും മഴ കൊള്ളാനും,കിളികള്‍ക്ക് പാറി വന്നിരിക്കാനും ഒക്കെത്തിനും കൂടെ ഒരറ്റ മരം ,ഈ വലിയ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ എനിക്കാ കുന്നു ആ ഒരറ്റ മരം തന്നെയാകുന്നു ,കാണെക്കണെ ആ മരത്തിന്റെ വേരുകള്‍ക്ക് എന്റെ മുടിയുടെ നിറമുണ്ടാകുന്നു അതിന്റെ പൂക്കള്‍ക്ക് മനുഷ്യന്റെ മണം
ഈ ബസ് മാത്രം അല്ല എല്ലാ ബസ്സുകളും ഇങ്ങിനെ തന്നെ യാണ് ,പച്ച മനുഷ്യന്റെ മണമുള്ള ബസ്സുകള്‍ ,നൂറു നൂറു തരം മണങ്ങള്‍ ,ചന്ദ്രിക സോപ്പിന്റെ ,കുട്ടികൂര പൌഡറിന്റെ,മണ്ണിന്റെ, വിയര്‍പ്പിന്റെ ,കള്ളിന്റെ പിന്നെ പേര്‍ഫ്യുമുകളുടെ ,പാറ്റ മിട്ടായിയുടെ,എന്റെ അരികില്‍ ചേര്‍ന്ന് നിന്ന് പെണിന്നു മുലപ്പാലിന്റെ മണമായിരുന്നു .അവളുടെ നെഞ്ചിലെ നനവ് തട്ടി ,എന്റെ നെറ്റിയില്‍ രണ്ടു കാലും നീട്ടി വെച്ച്റങ്ങിയിരുന്ന ആ ചോദ്യം ഞെട്ടിയുണര്‍ന്നു .ആ അമ്മയുടെ നെഞ്ചിലേക്ക് ഉണ്ട കണ്ണ് തുറിച്ചു അതെന്റെ നെറ്റിയിലെ ചാന്തു ചുരണ്ടിയെടുത്തു.എന്നിട്ട് സ്വയം മറ്റൊരു രൂപം സ്വീകരിച്ചു "എന്താണ് മനുഷ്യന്റെ അടിസ്ഥാന പ്രശനം "
കുന്നിന്റെ മുകളിലെ കാറ്റ് ഒറ്റ മരത്തിനു താങ്ങാനാവുനതിലുമേറെയായിരുന്നു ആടിയുമുലഞ്ഞും അതങ്ങനെ പേടിപ്പിച്ചു ,ആ മരമൊരു കാറ്റില്‍ വീണു പോകുമെന്നും അപ്പോള്‍ മാനത്തെ അമ്മയുടെ കണ്ണീരു വീണു കുന്നു തന്നെ ഒലിച്ചു പോകുമെന്നും ഞാന്‍ ഭയപ്പെട്ടു ,എനിക്കെന്തോ,പെട്ടന്ന് അര്‍ജുന്നിനെ ഓര്മ വന്നു .ഒരിക്കലെന്നോ അയാളിങ്ങനെതന്നെ എനിക്കെഴുതിരുന്നു; പിടിച്ചു നില്ല്ക്കാന്‍ പെടാപ്പാട്പ്പെടുന്ന ഒറ്റ മരമാണയാളെന്നും ,അന്ന് ഞാന്‍ ഉപ്പുരസമുള്ള മഴകള്‍ക്ക് പിറകെയായിരുന്നു.
ഈ ലോകത്ത് ഏറ്റവും പ്രയാസം പ്രണയിക്കനാണെന്നും അയാളായിരുന്നു എഴുതി വെച്ചത് .എനിക്കെന്തോ അയാളോട് യോജിക്കാനൊക്കില്ലായിരുന്നു.കാരണം ചോദിച്ചപ്പോള്‍ പതിവ് പോലെ കോറി വെയ്ക്കുകയാണ് . "ഞങ്ങള്‍ പ്രണയത്തെക്കുറിച്ചല്ല ,ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ,മുലപ്പാല് വീണ നന്നഞ്ഞ ബ്ലൌസിന്റെ മണമുള്ള,വിപ്രോയുടെ H R മനെജെറിന്റെ മുന്നിലിരുന്നു വിയര്‍ക്കുബോള്‍ തിരിച്ചറിയുന്നു അടച്ചിട്ട മുറിയുടെ മണമുള്ള ,പിന്നെയീ ബസില്‍ നിറയുന്ന ഗതികെട്ട മണങ്ങള്‍ നിറയുന്ന ജീവിതത്തെക്കുറിച്ച് .ഇങ്ങനെ നട്ടം തിരിയുന്ന ഞങ്ങള്‍ക്ക് ജീവിക്കാനാണ് കൂട്ടുകാരെ പ്രയാസം ,കെട്ടിയവന്റെ തല്ലു കൊണ്ട് തുടങ്ങുന്ന ഈ ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ ,ഞങ്ങളുടെ കുട്ടികളുടെ വരണ്ട തൊണ്ട നന്നാക്കാന്‍ പിന്നെ ,ഇല്ല അര്‍ജുന്‍ നിങ്ങള്‍ക്കെന്നല്ല ഒരാള്‍ക്കും മുനുഷ്യനെ ക്കുറിച്ച് പറഞ്ഞു തരാന്‍ ഞാനശക്തയാണ്.
ബസിറങ്ങി വീട്ടിലേക്ക് നടക്കുബോള്‍ ആലസ്യത്തിന്റെ ഒരു വലിയ കൊട്ടുവായിട്ട് ആ ചോദ്യം എന്റെ തോളത്ത് തളര്‍ന്നു കിടന്നു.മൂന്ന് പേര് കെട്ടി തൂങ്ങി ചത്ത മാവിന്റെ അപ്പുറത്ത് തുറിച്ച കണ്ണുമായി മലര്‍ന്നു കിടക്കുന്ന തൊടിയിലേക്ക് അതിനെ തട്ടിയിടാമെന്നു കരുതിയതാണ് ,എങ്കിലും .....(നോക്ക് അര്‍ജുന്‍ ഈ എങ്കില്മാണ് ഞങ്ങളാത്ര ജീവിതത്തില്‍ ഇങ്ങനെ നീറിനെ പോലെ കടിച്ചു തൂങ്ങി കിടക്കുന്നത് ) ഇപ്പോള്‍ ആ മാവാന്നു കുന്നിന്‍ മുകളിലെ ഒറ്റമരമെന്നു എനിക്ക് തോന്നി .മണ്ണിന്റെ നനവുകള്‍ തേടി ആഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ മനുഷ്യനെ കുരുക്കിട്ടു പിടിക്കുമെന്നും പിന്നെ അതിന്റെ കൊമ്പില്‍ എന്റെ തോളിലെ ചോദ്യം പോലെ തളന്നു കിടന്ന അത്മാകളുടെ തേങ്ങലില്‍ എന്റെ ഭാഷ അശക്തമായി പോകുമെന്നും .
ഇല്ല അര്‍ജുന്‍ ഈ ചോദ്യം ഞാന്‍ വലിച്ചെറിയുന്നില്ല.നീറിനെപ്പോലെ കടിച്ചു തൂങ്ങുമെങ്കിലും ഞാനതിനെ കൂടെക്കുട്ടാം.എഴുത്തുക്കാരിയാവാന്‍ വേണ്ടിയല്ല. മലമുകളിലെ ഒറ്റ മരത്തെ പ്രതിയുമല്ല .പക്ഷേ നനഞ്ഞു കുതിരുന്ന മാറുള്ള അമ്മമാര്‍ക്ക് വേണ്ടി പിന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും അറിയാത്ത ,ഒരു ജന്മം മുഴുവന്‍ പണിതും അലഞ്ഞും തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അര്‍ജുന്‍ നിന്റെ ചോദ്യത്തിനീനീയുമുത്തരമായില്ലെന്നറിയാം എങ്കിലും ....
Wednesday, December 22, 2010
Tuesday, December 21, 2010
ഇതിഹാസം !!
അന്ന് ,
വിജയന്‍, ഇളവെയിലില്‍
നടക്കാനിറങ്ങിയ ,
രണ്ടു ജീവബിന്ദുക്കളുടെ
കഥ പറഞ്ഞിരുന്നു
അത്, ഇതിഹാസം !
ഇന്നലെ,
കിച്ചു നീ , നിലാവെളിച്ചത്തില്‍
കൈകോര്‍ത്തു പറക്കുന്ന
കൈകോര്‍ത്തു പറക്കുന്ന
ഭൂമിക്കും ആകാശത്തിനും
പിന്നെ കടലുകള്‍ക്കും മീതെ
പൊട്ടിച്ചിരിക്കുന്ന
രണ്ടു കുഞ്ഞാത്മാക്കളുടെ
കഥ പറഞ്ഞു തന്നു
അത് പ്രണയം !
എന്നിട്ട് പകല് തെളിയും
മുന്നേ ചിരി മാഞ്ഞു പോകുമ്പോള്‍
ചരടറ്റ പട്ടം കടലില്‍ വീഴുമ്പോള്‍
പിന്നെയോരക്ഷരങ്ങള്‍ക്കും
നിറെ നിശ്വാസങ്ങളുടെ
ചൂടില്ലയെന്നറിയുമ്പോള്‍ എന്റെ പ്രണയം
ഇതിഹാസമാകും
അങ്ങിനെ ഇതിഹാസങ്ങള്‍
പുനര്‍ജനിക്കും !!!
Wednesday, December 8, 2010
ചിലമ്പ്
ഇന്നലെ
തെരുവില്‍ പാണന്റെ
പഴയ പാട്ട് ,
ആടിത്തിമിര്‍ക്കുന്ന പൂതന്‍,
ആകാശത്തേക്ക് ഒറ്റ കണ്ണ്
തുറിക്കുന്ന മയില്‍പ്പീലികള്‍,
വെള്ളാട്ടിന്റെ ചിലമ്പ് ,
ഭഗവതിയ്ക്ക് തിരുനാള് !
കാളി കെട്ടിയവന്നുറഞ്ഞു തുള്ളി .
കാളകളാകാശം മേഞ്ഞു നടന്നു
ആലിന്‍ ചുവട്ടില്‍ കള്ളു മോന്തി
മൂപ്പന്‍ ചമഞ്ഞിരുന്നു
ഇന്ന്
വെളിപ്പാട് തറയില്‍
വെള്ളിച്ചപ്പാടുകള്‍ തുള്ളിയുറയുമ്പോള്‍
കാളികെട്ടിയവനെ കാത്തിരിക്കയായിരുന്നു
വന്നില്ല
അമ്പല മുറ്റം അളന്നു വിറ്റവന്
പേനത്തുമ്പ് കൊണ്ട് ,
ആഘോഷങ്ങളക്കറ്റിയവനു
തുപ്പകോളാമ്പിയും കൊണ്ട്
പോയതാകും
പെങ്ങള്‍ക്ക് ജീവിതമുണ്ടാകാനും
ഭഗവതിക്ക് നേദ്യം മുടങ്ങാതിരിക്കാനും
അവനവന്റെ വിളക്കെരിയാനും
അവന്‍ തന്നെ വെളിച്ചപ്പെടണമല്ലോ
Monday, November 22, 2010
കഥയില്ലാത്തവരുടെ കഥ
പണ്ട് പണ്ട് ഒരു രാജ്യത്തു ഒരു വലിയ കാടുണ്ടായിരുന്നു.കാടിന് നടുക്കായി നാലാള്‍ താഴ്ചയുള്ള കുത്തൊഴുക്കുള്ള പായലുപിടിച്ചു വഴുക്കുന്ന പാറകളുള്ള രണ്ടു പുഴകളുണ്ടായിരുന്നു.അതിനു നടുക്ക് ഒരൊറ്റ മരമുണ്ടായിരുന്നു.ആ മരത്തിനു അമ്മ മരമെന്നു തറ്റുടുത്ത ഏതോ സന്യാസി നാമകരണം ചെയ്തു.എന്തേ പുഴകള്‍ക്ക് നടുക്ക് മറ്റൊരു മരവും മുളയ്ക്കാഞ്ഞുവെന്ന് പുഴകള്‍ക്ക് അപ്പുറവുമിപ്പുറവുമുള്ളവര്‍ അന്തം വിട്ടു. ഈ ജാതിയൊരു മരം ഇക്കാണായ നാട്ടിലും പിന്നെ കാട്ടിലും കണ്ടിട്ടില്ലെന്നു അറിവുള്ളവര്‍ അത്ഭുതം കൂറി.രണ്ടു പുഴകളുടെയും ആഴങ്ങളിലേക്ക് അമ്മ മരം വേരുകളാഴ്ത്തി.സൂര്യന്റെ മുഖത്തിന് നേരെ കൊമ്പുകളും ചില്ലുകളും നിവര്‍ത്തി പകലുകളില്‍ ഇലകളില്‍ നിറഞ്ഞു മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞു .അമ്മ മരം നെഞ്ചിലൊതുക്കി തലയുയര്‍ത്തി ഒരു പെണ്ണിനെ പോലെ നിറഞ്ഞു നിന്ന് ...
ഒരു ഇടവേളയെടുതോട്ടെ...
എന്നെ പരിചയപ്പെടുത്താന്‍ , ഞാന്‍ ട്യൂഷന്‍ ടീച്ചര്‍ ആകുന്നു .വിഷ്ണു ശര്‍മയെ പോലെ കഥ പറഞ്ഞു , അവരുടെ കഥ പറഞ്ഞു പറഞ്ഞു രാജകുമാരന്മാരെ മനുഷ്യരാക്കാന്‍ എല്ലാ രാജാക്കന്മാരും എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ കഥ പഠിച്ചു തുടങ്ങി. എന്നിട്ടും എന്റെ രാജകുമാരന്മാര്‍ക്ക് കഥ രസിക്കുന്നില്ല .രാജകുമാരിമാര്‍ക്ക് തല നിറയെ പേന്‍ കടിച്ചു. പ്രാണി കയറി പുതലിപ്പ് പോയ മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു.
എന്റെ പ്രാര്‍ത്ഥനകളില്‍ കണ്ണീരുപ്പ് കയ്ച്ചു.അങ്ങിനെ ഞാന്‍ ഈ കഥകള്‍ ഒക്കെ മാറ്റി മാറ്റി എഴുതാന്‍ തീരുമാനമെടുത്തു .പഠിച്ച കഥകള്‍ വിരിപ്പായി വിരിച്ചു ഗുണം ചേര്‍ത്ത് സ്നേഹം ചാലിച്ച് പ്രാര്‍ത്ഥന പോലെ എഴുതി തുടങ്ങി .
ഇടവേളയുടെ സമയം തീരുകയാണ് .
ഒഴുകി പരക്കുമ്പോള്‍ വെള്ളമൊക്കെ തീര്‍ന്നു പോകുമെയോന്നു രണ്ടു പുഴകളും പേടിച്ചു ,പിന്നെ കടക്കണ്ണെറിഞ്ഞു രണ്ടു പേരും ഒറ്റ മരത്തിനെ കടാക്ഷിച്ചു.
ഓരോ പകലുകളിലും അവര്‍ പ്രണയിച്ചു ,ഇരുട്ടില്‍ നദിക്കു കോരിത്തരിച്ചു ,കാറ്റ് കൊണ്ട് വന്ന മരങ്ങളില്‍ അവരുടെ പ്രണയം സാധനയായി. വേരുകളിലൂടെ അമ്മ മരം അതറിഞ്ഞു.അമ്മ മരം അമ്മമരം അല്ലാതായി .അവള്‍ നെഞ്ചില്‍ നനവുള്ള പെണ്ണായി തീര്‍ന്നു.ചില്ലകളിലെന്നും വസന്തം വിരിഞ്ഞു .ഇലകള്‍ പഴുത്തു വീണില്ല .മരം നിറയെ പൂവണിഞ്ഞു .തുടുത്തും പഴുത്തതും കായ നിറഞ്ഞു ! കാവല്‍ നിന്ന പുഴകള്‍ക്ക് കുളിരുള്ള വെള്ളമായിരുന്നു .ഒരു മുതലയും ആ ആഴങ്ങളില്‍ തല ചേര്‍ത്ത് ഉറങ്ങിയതായി ,തല നരച്ച ഒരു തലയും മൊഴിഞ്ഞു തന്നില്ല . എന്നിട്ടും അമ്മ മരത്തിനെ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ ഒരുത്തനും ധൈര്യം വന്നില്ല .അമ്മ മരത്തിന്റെ ചുവന്ന കായ്കള്‍ അമൃതാണെന്നു അത് ഭക്ഷിച്ചാല്‍ അമരത്വം കൈവരുമെന്നും അമ്മ മരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കുളിച്ചാല്‍ കുഷ്ഠവും ഭേദമാകുമെന്ന് തല മൂത്തവര്‍ പറഞ്ഞു വെച്ചു.ആര്‍ക്കാണിത് ബോധ്യം വന്നതെന്ന് തിരിഞ്ഞു നടന്നവര്‍ പിറുപിറുത്തു .മൂപ്പെളയുടെ വാളാല്‍ ആ സ്വരങ്ങള്‍ ഗളഛെദം ചെയ്യപ്പെട്ടു...
വീണ്ടുമൊരു ഇടവേള കൂടെ,
രാജാക്കന്മാര്‍ കൂലി തന്ന മുഷിഞ്ഞു നോട്ടുകള്‍ മേശപ്പുറത്തു മുഴച്ചു കിടന്നു .എന്റെ രാജകുമാരന്മാര്‍ കള്ള് കുടിച്ചിരുന്നില്ല, ഒരു പെണ്ണിന്റെയും ആകാരഭംഗി അവരെ അലട്ടിയില്ല .രാജകുമാരിമാര്‍ അടങ്ങിയൊതുങ്ങി നടന്നു .എന്റെ മുന്നില്‍ അനുസരണയോടെയിരുന്നു. എന്നിട്ടും അവരുടെ മാതാപിതാക്കള്‍ എന്റെ മുന്നില്‍ ചില്ലറത്തുട്ടുകള്‍ ഇട്ടു തന്നു എന്നോട് ആജ്ഞാപിച്ചു,
"ഇവരെ മനുഷ്യരാക്കൂ !"
നിസ്സഹായതയുടെ ഒടുക്കത്തെ ഖന്ധികയില്‍ തപ്പി തടഞ്ഞു നിന്നവര്‍ ഞെട്ടിപ്പോയി ,ഞാനും അവരുടെ കൂടെ കൂടി .എവിടെയാണ് പിഴച്ചു തുടങ്ങുന്നതെന്നും എങ്ങിനെയാണ് അവര്‍ക്ക് ബോധിക്കാത്തവരായി ഇവര്‍ മാറുന്നതെന്നും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചു. പഠിക്കാത്ത പാഠങ്ങള്‍ മേശപ്പുറത്ത് ഉറങ്ങി കിടന്നു .രാവായ രാവ് മുഴുവന്‍ അത് തന്നെയാണ് ആലോചിച്ചു കിടന്നത്.
എത്രയോ കാലം ,എത്രയോ കാലമായി .ആ മരമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നു .കടന്നു വന്ന ഓരോ പഥികനും അത്ഭുതമായി ,ജനിച്ചു വളര്‍ന്ന വാര്‍ത്തയല്ലാതായി. പറഞ്ഞു പറഞ്ഞു പതം വന്നിട്ടും പാഴാകാതെ തലയുയര്‍ത്തി നിന്ന മരം ,അമ്മ മരം ഉറങ്ങുന്നുണ്ടോ എന്ന് ആരും പറഞ്ഞു തന്നിരുന്നില്ല .ആ അപൂര്‍ണ്ണമായ അറിവിലേക്കാണ് ഞാനിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ദിക്കറിയാനാട്ടില്‍ നിന്ന് ഒരു പുഴ എന്റെ കാലില്‍ വന്നു തൊട്ടു .ഞാന്‍ പുഴയെ അറിഞ്ഞു തുടങ്ങി .
ശരത് പറയുന്നത് ഒരു പുഴയിലും നാം രണ്ടു വട്ടം ഇറങ്ങുന്നില്ലെന്നായിരുന്നു. എന്നിട്ടും ഈ കുളിര് എനിക്ക് ഏറെ പരിചയമുണ്ടായിരുന്നു .ദിവസങ്ങള്‍ക്കു ശേഷം എനിക്കുറക്കം വന്നു. അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആകാശ ത്തിലേക്കുയര്‍ന്ന പുളിമരം കണ്ടു .കീഴെ റോഡില്‍ ചതഞ്ഞു അരഞ്ഞ പുളികള്‍ എന്റെ കാലില്‍ ഒട്ടിപ്പിടിച്ചു .ചൂട്ടു കത്തിച്ച താത്ത മുന്നില്‍ നടന്നു ,അമ്പല മുറ്റത്തെ മാങ്ങാ തപ്പി. അമ്മയുടെ വഴക്കു കേട്ട് ;അപ്പോഴേക്കും തിരുവാതിരയെ എത്ര പ്രാകിയിരുന്നു .ഇപ്പോള്‍ പുഴയുടെ നടുക്കല്‍ ,പാറ ഇടുക്കിലെ വെള്ളത്തിന് അപ്പോഴൊക്കെ വല്ലാത്ത കുളിര്, ഇരുട്ടിന്റെ നെഞ്ചിലൂടെവെളിച്ചപ്പെട്ടികള്‍
അടുക്കി വെച്ച് ഒരു തീവണ്ടികൂടെ,തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടാരോ സമയം പറഞ്ഞു .ഞാന്‍ പതുക്കെ വെള്ളത്തില്‍ ഇറങ്ങി .ശരീരത്തില്‍ നിന്നും വെളുത്ത പുക പറക്കുന്നു .എനിക്ക് കുളിരുന്നു .അതെ ഈ പുഴയില്‍ ഞാന്‍ എത്രയോ വട്ടം ഇറങ്ങിയിരിക്കുന്നു .മുങ്ങി നിവര്‍ന്നിരിക്കുന്നു .കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പുഴയില്‍ നീന്തി തുടിച്ചു.എനിക്ക് നല്ല ഭര്‍ത്താവിനെ കിട്ടട്ടെ ..ഞാന്‍ നല്ല ഭാര്യയായിരിക്കട്ടെ..
ഇടവേളകള്‍ ഇനി വേണ്ടെന്നും അവ അറുബോറാണ് എന്നും അഭിപ്രായം ...,എങ്കിലും ,
ഇന്ന് എന്റെ കുമാരന്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ എന്നിക്കെന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി ,ഓരോ മുഖത്തും രണ്ടു പുഴകള്‍ , പാഠ പുസ്തകങ്ങളെ ചിതലരിക്കാന്‍ വിട്ടു ഞാന്‍ കഥ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു വലിയ കാടുണ്ടായിരുന്നു ...............""
ഒരു ഇടവേളയെടുതോട്ടെ...
എന്നെ പരിചയപ്പെടുത്താന്‍ , ഞാന്‍ ട്യൂഷന്‍ ടീച്ചര്‍ ആകുന്നു .വിഷ്ണു ശര്‍മയെ പോലെ കഥ പറഞ്ഞു , അവരുടെ കഥ പറഞ്ഞു പറഞ്ഞു രാജകുമാരന്മാരെ മനുഷ്യരാക്കാന്‍ എല്ലാ രാജാക്കന്മാരും എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ കഥ പഠിച്ചു തുടങ്ങി. എന്നിട്ടും എന്റെ രാജകുമാരന്മാര്‍ക്ക് കഥ രസിക്കുന്നില്ല .രാജകുമാരിമാര്‍ക്ക് തല നിറയെ പേന്‍ കടിച്ചു. പ്രാണി കയറി പുതലിപ്പ് പോയ മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു.
എന്റെ പ്രാര്‍ത്ഥനകളില്‍ കണ്ണീരുപ്പ് കയ്ച്ചു.അങ്ങിനെ ഞാന്‍ ഈ കഥകള്‍ ഒക്കെ മാറ്റി മാറ്റി എഴുതാന്‍ തീരുമാനമെടുത്തു .പഠിച്ച കഥകള്‍ വിരിപ്പായി വിരിച്ചു ഗുണം ചേര്‍ത്ത് സ്നേഹം ചാലിച്ച് പ്രാര്‍ത്ഥന പോലെ എഴുതി തുടങ്ങി .
ഇടവേളയുടെ സമയം തീരുകയാണ് .
ഒഴുകി പരക്കുമ്പോള്‍ വെള്ളമൊക്കെ തീര്‍ന്നു പോകുമെയോന്നു രണ്ടു പുഴകളും പേടിച്ചു ,പിന്നെ കടക്കണ്ണെറിഞ്ഞു രണ്ടു പേരും ഒറ്റ മരത്തിനെ കടാക്ഷിച്ചു.
ഓരോ പകലുകളിലും അവര്‍ പ്രണയിച്ചു ,ഇരുട്ടില്‍ നദിക്കു കോരിത്തരിച്ചു ,കാറ്റ് കൊണ്ട് വന്ന മരങ്ങളില്‍ അവരുടെ പ്രണയം സാധനയായി. വേരുകളിലൂടെ അമ്മ മരം അതറിഞ്ഞു.അമ്മ മരം അമ്മമരം അല്ലാതായി .അവള്‍ നെഞ്ചില്‍ നനവുള്ള പെണ്ണായി തീര്‍ന്നു.ചില്ലകളിലെന്നും വസന്തം വിരിഞ്ഞു .ഇലകള്‍ പഴുത്തു വീണില്ല .മരം നിറയെ പൂവണിഞ്ഞു .തുടുത്തും പഴുത്തതും കായ നിറഞ്ഞു ! കാവല്‍ നിന്ന പുഴകള്‍ക്ക് കുളിരുള്ള വെള്ളമായിരുന്നു .ഒരു മുതലയും ആ ആഴങ്ങളില്‍ തല ചേര്‍ത്ത് ഉറങ്ങിയതായി ,തല നരച്ച ഒരു തലയും മൊഴിഞ്ഞു തന്നില്ല . എന്നിട്ടും അമ്മ മരത്തിനെ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ ഒരുത്തനും ധൈര്യം വന്നില്ല .അമ്മ മരത്തിന്റെ ചുവന്ന കായ്കള്‍ അമൃതാണെന്നു അത് ഭക്ഷിച്ചാല്‍ അമരത്വം കൈവരുമെന്നും അമ്മ മരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കുളിച്ചാല്‍ കുഷ്ഠവും ഭേദമാകുമെന്ന് തല മൂത്തവര്‍ പറഞ്ഞു വെച്ചു.ആര്‍ക്കാണിത് ബോധ്യം വന്നതെന്ന് തിരിഞ്ഞു നടന്നവര്‍ പിറുപിറുത്തു .മൂപ്പെളയുടെ വാളാല്‍ ആ സ്വരങ്ങള്‍ ഗളഛെദം ചെയ്യപ്പെട്ടു...
വീണ്ടുമൊരു ഇടവേള കൂടെ,
രാജാക്കന്മാര്‍ കൂലി തന്ന മുഷിഞ്ഞു നോട്ടുകള്‍ മേശപ്പുറത്തു മുഴച്ചു കിടന്നു .എന്റെ രാജകുമാരന്മാര്‍ കള്ള് കുടിച്ചിരുന്നില്ല, ഒരു പെണ്ണിന്റെയും ആകാരഭംഗി അവരെ അലട്ടിയില്ല .രാജകുമാരിമാര്‍ അടങ്ങിയൊതുങ്ങി നടന്നു .എന്റെ മുന്നില്‍ അനുസരണയോടെയിരുന്നു. എന്നിട്ടും അവരുടെ മാതാപിതാക്കള്‍ എന്റെ മുന്നില്‍ ചില്ലറത്തുട്ടുകള്‍ ഇട്ടു തന്നു എന്നോട് ആജ്ഞാപിച്ചു,
"ഇവരെ മനുഷ്യരാക്കൂ !"
നിസ്സഹായതയുടെ ഒടുക്കത്തെ ഖന്ധികയില്‍ തപ്പി തടഞ്ഞു നിന്നവര്‍ ഞെട്ടിപ്പോയി ,ഞാനും അവരുടെ കൂടെ കൂടി .എവിടെയാണ് പിഴച്ചു തുടങ്ങുന്നതെന്നും എങ്ങിനെയാണ് അവര്‍ക്ക് ബോധിക്കാത്തവരായി ഇവര്‍ മാറുന്നതെന്നും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചു. പഠിക്കാത്ത പാഠങ്ങള്‍ മേശപ്പുറത്ത് ഉറങ്ങി കിടന്നു .രാവായ രാവ് മുഴുവന്‍ അത് തന്നെയാണ് ആലോചിച്ചു കിടന്നത്.
എത്രയോ കാലം ,എത്രയോ കാലമായി .ആ മരമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നു .കടന്നു വന്ന ഓരോ പഥികനും അത്ഭുതമായി ,ജനിച്ചു വളര്‍ന്ന വാര്‍ത്തയല്ലാതായി. പറഞ്ഞു പറഞ്ഞു പതം വന്നിട്ടും പാഴാകാതെ തലയുയര്‍ത്തി നിന്ന മരം ,അമ്മ മരം ഉറങ്ങുന്നുണ്ടോ എന്ന് ആരും പറഞ്ഞു തന്നിരുന്നില്ല .ആ അപൂര്‍ണ്ണമായ അറിവിലേക്കാണ് ഞാനിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ദിക്കറിയാനാട്ടില്‍ നിന്ന് ഒരു പുഴ എന്റെ കാലില്‍ വന്നു തൊട്ടു .ഞാന്‍ പുഴയെ അറിഞ്ഞു തുടങ്ങി .
ശരത് പറയുന്നത് ഒരു പുഴയിലും നാം രണ്ടു വട്ടം ഇറങ്ങുന്നില്ലെന്നായിരുന്നു. എന്നിട്ടും ഈ കുളിര് എനിക്ക് ഏറെ പരിചയമുണ്ടായിരുന്നു .ദിവസങ്ങള്‍ക്കു ശേഷം എനിക്കുറക്കം വന്നു. അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആകാശ ത്തിലേക്കുയര്‍ന്ന പുളിമരം കണ്ടു .കീഴെ റോഡില്‍ ചതഞ്ഞു അരഞ്ഞ പുളികള്‍ എന്റെ കാലില്‍ ഒട്ടിപ്പിടിച്ചു .ചൂട്ടു കത്തിച്ച താത്ത മുന്നില്‍ നടന്നു ,അമ്പല മുറ്റത്തെ മാങ്ങാ തപ്പി. അമ്മയുടെ വഴക്കു കേട്ട് ;അപ്പോഴേക്കും തിരുവാതിരയെ എത്ര പ്രാകിയിരുന്നു .ഇപ്പോള്‍ പുഴയുടെ നടുക്കല്‍ ,പാറ ഇടുക്കിലെ വെള്ളത്തിന് അപ്പോഴൊക്കെ വല്ലാത്ത കുളിര്, ഇരുട്ടിന്റെ നെഞ്ചിലൂടെവെളിച്ചപ്പെട്ടികള്‍
അടുക്കി വെച്ച് ഒരു തീവണ്ടികൂടെ,തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടാരോ സമയം പറഞ്ഞു .ഞാന്‍ പതുക്കെ വെള്ളത്തില്‍ ഇറങ്ങി .ശരീരത്തില്‍ നിന്നും വെളുത്ത പുക പറക്കുന്നു .എനിക്ക് കുളിരുന്നു .അതെ ഈ പുഴയില്‍ ഞാന്‍ എത്രയോ വട്ടം ഇറങ്ങിയിരിക്കുന്നു .മുങ്ങി നിവര്‍ന്നിരിക്കുന്നു .കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പുഴയില്‍ നീന്തി തുടിച്ചു.എനിക്ക് നല്ല ഭര്‍ത്താവിനെ കിട്ടട്ടെ ..ഞാന്‍ നല്ല ഭാര്യയായിരിക്കട്ടെ..
ഇടവേളകള്‍ ഇനി വേണ്ടെന്നും അവ അറുബോറാണ് എന്നും അഭിപ്രായം ...,എങ്കിലും ,
ഇന്ന് എന്റെ കുമാരന്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ എന്നിക്കെന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി ,ഓരോ മുഖത്തും രണ്ടു പുഴകള്‍ , പാഠ പുസ്തകങ്ങളെ ചിതലരിക്കാന്‍ വിട്ടു ഞാന്‍ കഥ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു വലിയ കാടുണ്ടായിരുന്നു ...............""
ഒടുക്കം ഞങ്ങളുടെ ഭാഗ്യക്കെടുകള്‍ക്ക് അറുതി വരുത്താന്‍ എന്റെ കുമാരന്മാര്‍ അമ്മ മരം തേടി പുറപ്പെട്ടു ,ധീരന്മാര്‍ ,വീരന്മാര്‍ .സ്നേഹലോലുപര്‍ ,എന്റെ കുമാരിമാര്‍,ഏഴര വെളുപ്പിന് കുളിച്ചു ജപിക്കാന്‍ തുടങ്ങി,എനിക്ക് പണിയില്ലാതായി. കാലില്‍ തട്ടി ലാളിക്കുന്ന പുഴയെ തേടി ഞാനിറങ്ങി പോയി .
പണമെടുത്തില്ല ,തുണിയും ,പുസ്തകവും എന്തിനു ഭക്ഷണം പോലും, വഴികാട്ടാന്‍ ഒരു കുളിര് മാത്രം .പിന്നെ ആകാശത്തിലേക്കുയര്‍ന്ന ഒറ്റ മരത്തിന്റെ തളിരിലകള്‍ ,അതിനു കീഴെ പരുന്തുകള്‍ പാറിപ്പറന്നു പുഴ നീന്തി കടന്നു കുമാരന്മാര്‍ക്കു എന്ത് പറ്റിയെന്നു
എനിക്കറിയില്ല .എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നുവല്ലോ?,എങ്കിലും ,ഇന്നും ,രണ്ടു പുഴകള്‍ക്ക് നടുക്കു അമ്മ മരം തലയുയര്‍ത്തി നില്‍ക്കുന്നു....
പണമെടുത്തില്ല ,തുണിയും ,പുസ്തകവും എന്തിനു ഭക്ഷണം പോലും, വഴികാട്ടാന്‍ ഒരു കുളിര് മാത്രം .പിന്നെ ആകാശത്തിലേക്കുയര്‍ന്ന ഒറ്റ മരത്തിന്റെ തളിരിലകള്‍ ,അതിനു കീഴെ പരുന്തുകള്‍ പാറിപ്പറന്നു പുഴ നീന്തി കടന്നു കുമാരന്മാര്‍ക്കു എന്ത് പറ്റിയെന്നു
എനിക്കറിയില്ല .എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നുവല്ലോ?,എങ്കിലും ,ഇന്നും ,രണ്ടു പുഴകള്‍ക്ക് നടുക്കു അമ്മ മരം തലയുയര്‍ത്തി നില്‍ക്കുന്നു....
Wednesday, November 10, 2010
നിയോഗങ്ങള്‍.
"നിയോഗങ്ങളില്‍ , നിഴല്‍
വീഴാതെ സൂക്ഷിക്കു "
പുറകിലെ വഴികളില്‍ നിന്ന്
അമ്മ പ്രാര്‍ത്ഥിക്കുന്നു
പട ചോറിന്റെ പാതിയു-
മേടുത്തെന്റെ നിയോഗങ്ങളെ,
തേടിയലയാന്‍
വീഴാതെ സൂക്ഷിക്കു "
പുറകിലെ വഴികളില്‍ നിന്ന്
അമ്മ പ്രാര്‍ത്ഥിക്കുന്നു
പട ചോറിന്റെ പാതിയു-
മേടുത്തെന്റെ നിയോഗങ്ങളെ,
തേടിയലയാന്‍
ഞാനിന്നു യാത്ര പുറപ്പെടുന്നു
പിന്‍ വിളികളില്ലാത്ത യാത്ര !
ഇന്ധനമില്ലാതെ ,
ദിക്കും ദിശയുമറിയാതെ
വഴി തെളിക്കാനാകാശദിക്കിലെയൊരറ്റ
പിന്‍ വിളികളില്ലാത്ത യാത്ര !
ഇന്ധനമില്ലാതെ ,
ദിക്കും ദിശയുമറിയാതെ
വഴി തെളിക്കാനാകാശദിക്കിലെയൊരറ്റ
നക്ഷത്രത്തെ കണ്പ്പാര്‍ക്കാതെ
പുഴ കാവല്‍ നില്‍ക്കുന്ന
വീട് ഉപേക്ഷിച്ചിറങ്ങുന്നു ഞാന്‍
"ഉടല് കാക്കുക "
തിരിഞ്ഞു നോക്കാതെ
നടന്നകലുമ്പോള്‍
പാത ഉപദേശിച്ചു
"പെണ്ണല്ലാതിരിക്കുക "
ചിറകറ്റ കഴുകന്‍
വാക്കായി കൂട്ടിനു വന്നു
ഇളയതുങ്ങള്‍
പാതവക്കത്ത്
കണ്പാര്‍ത്തു നിന്നു
തിരിച്ചു വരികില്ലെന്നറിഞ്ഞിട്ടും
എന്നിട്ടും ,
നിയോഗമറിഞ്ഞില്ല
നടന്ന വഴികളിലെന്റെ
കൊലുസിന്റെ മണി പൊട്ടിച്ചിതറി
നീര് തേടിയിഴഞ്ഞെന്റെ
വേരുകള്‍ പാറയില്‍ തട്ടി
സ്തംഭിച്ചു നിന്ന് ,
ഒടുക്കം ,
ഭൂമിക്കു നെഞ്ചില്‍
ഞാനൊരു മരമായി നിന്ന്
ഇല പൊഴിച്ച്
തൊലിയുരിച്ചു
കൊമ്പുകള്‍ ഒടിച്ച്
ഉരുകിയുരുകി തീര്‍ന്നു
ഇനി ,
"നിയോഗങ്ങളില്‍ നിഴല്‍ വീണുവോ "
എന്തോ ?
പുഴ കാവല്‍ നില്‍ക്കുന്ന
വീട് ഉപേക്ഷിച്ചിറങ്ങുന്നു ഞാന്‍
"ഉടല് കാക്കുക "
തിരിഞ്ഞു നോക്കാതെ
നടന്നകലുമ്പോള്‍
പാത ഉപദേശിച്ചു
"പെണ്ണല്ലാതിരിക്കുക "
ചിറകറ്റ കഴുകന്‍
വാക്കായി കൂട്ടിനു വന്നു
ഇളയതുങ്ങള്‍
പാതവക്കത്ത്
കണ്പാര്‍ത്തു നിന്നു
തിരിച്ചു വരികില്ലെന്നറിഞ്ഞിട്ടും
എന്നിട്ടും ,
നിയോഗമറിഞ്ഞില്ല
നടന്ന വഴികളിലെന്റെ
കൊലുസിന്റെ മണി പൊട്ടിച്ചിതറി
നീര് തേടിയിഴഞ്ഞെന്റെ
വേരുകള്‍ പാറയില്‍ തട്ടി
സ്തംഭിച്ചു നിന്ന് ,
ഒടുക്കം ,
ഭൂമിക്കു നെഞ്ചില്‍
ഞാനൊരു മരമായി നിന്ന്
ഇല പൊഴിച്ച്
തൊലിയുരിച്ചു
കൊമ്പുകള്‍ ഒടിച്ച്
ഉരുകിയുരുകി തീര്‍ന്നു
ഇനി ,
"നിയോഗങ്ങളില്‍ നിഴല്‍ വീണുവോ "
എന്തോ ?
Sunday, October 31, 2010
ആംഗലേയം ..!!!
കാലങ്ങളോളം ഞാന്‍
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത ,
നിന്റെ മൌനത്തിലെന്റെ കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു ദിവസം
നീ
നിസഗംനായി സംസാരിക്കുന്നുപറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത ,
നിന്റെ മൌനത്തിലെന്റെ കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു ദിവസം
നീ
വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
എന്നോടല്ലാത്ത ഭാഷയില്‍
കൂട്ടിനു ഭാവുകങ്ങളും ആശംസകളും
നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..
ഇറക്കി വിടുന്നത് ..
Sunday, October 24, 2010
ബലി..!!!
ഇന്ന് ബലി കൊടുക്കാന്‍
എന്റെ -ആട്ടിന്കുട്ടികളൊന്നും തന്നെ
പാകപ്പെട്ടില്ല .
എന്നിട്ടും ഞാനുറക്കത്തില്‍
ദേവിയുടെ കല്പന കേട്ടു
ബലി വേണം !
നര ബലി !!
ഉറക്കത്തില്‍ നിന്ന് രക്ഷപ്പെട്ടു
മയക്കത്തില്‍ വീണു കിടന്നപ്പോള്‍
കഴുത്തിന് മുകളിലലങ്കാരമായൊരു
തലയില്ലാത്ത കന്യകമാരും
കോഴിത്തലകളും
എന്റെ സ്വപ്നത്തില്‍ നുഴഞ്ഞു കയറി
ഈ കല്പനകര്‍ക്ക് മനസ്സിലവനാണ് ,
പാലം പണിതു കഴിഞ്ഞപ്പോള്‍
നടുക്കൊരുത്തന്‍ ചത്തപ്പോള്‍ ,
പണിഞ്ഞു കയറുമ്പോള്‍
ഉള്ളിലൊരുത്തനെ കൂട്ടി കുഴിച്ചിട്ടപ്പോള്‍
എനിക്കേ,തിരിഞ്ഞു കിട്ടിയതപ്പോഴാന്നു
തര്‍ക്കിച്ചു തർക്കിച്ചു ചെയ്യാന്‍
മറക്കുന്നവര്‍ക്ക് അതെങ്ങിനെ മനസ്സിലാവാനാണ്
അഭിവൃദ്ധിക്കും ഐശ്വര്യത്തിന്നും
പിന്നെയും എന്തിനൊക്കെയും കൂടിയും
ബലികളൊക്കെ കൊടുത്തു
ബലി കൊടുക്കപ്പെട്ടയെന്തു
നിനച്ചെന്നും ശപിച്ചെന്നും
ആരും ചിന്തിച്ചു പുകച്ചില്ല
അവയൊന്നും ആരുടെയും
ഉറക്കം കെടുത്തിയിട്ടുമില്ല
എന്നിട്ടും ,
ചത്ത് കേട്ടവര്‍ക്കു
ആരുമറിയാതെ ഞാന്‍
ബലി തര്‍പ്പണം ചെയ്യുന്നു
Monday, October 11, 2010
രാഷ്ട്രീയം
ഇവിടെ നടുക്ക് തലയുയര്‍ത്തി
നിന്നോരോറ്റ മരം പറഞ്ഞു
"ഇവിടെ രാഷ്ട്രീയം വേണ്ട"
എല്ലാവരും അത് തന്നെയേറ്റു പറഞ്ഞു
ചാവി കൊടുത്ത യന്ത്രം പോലെ
ഞങ്ങളങ്ങിനെ തെണ്ടി നടന്നു
" നല്ല കുട്ടികള്‍ "
മാഷമ്മാര് പറഞ്ഞു
"നിറയെ മാര്‍ക്ക് "
അച്ഛനുമമ്മക്കും നിറഞ്ഞു.
എന്നിട്ടും ,
ജനിച്ച നാടിനെയറിഞ്ഞില്ലെയെന്നു
അവളെ മുടിച്ചവരെയറിഞ്ഞില്ലെയെന്നു
ഒരു രാത്രിയും പരാതി പെട്ടില്ല
കൂടെ കിടന്നവന്‍ നാടിനെയൊറ്റി
കൊടുത്തപ്പോഴൊരു ദിവസം
ഞങ്ങളാഘോഷിച്ചു ..
ഒടുക്കം ,
കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
എന്നാരോ പിറുപിറുത്തതു കേട്ടു ...
Wednesday, September 29, 2010
ഒട്ടകശില്‍പ്പം ..!!!
ഒരു യാത്ര പോകാം
ആകാശം തണലിട്ടു തരുമായിരിക്കും
പീള കെട്ടിയ കണ്ണ് -
ചിമ്മി തുറന്നു സൂര്യന്‍
പുഞ്ചിരിക്കുമായിരിക്കും
വെയിലേറ്റ് മേഘങ്ങള്‍ വീഞ്ഞും
അപ്പവും പങ്കിട്ടു തരുമായിരിക്കും
വീഞ്ഞപെട്ടികള്‍ നെഞ്ചോടു ചേര്‍ത്ത്
കൂടികുഴഞ്ഞു ആകാശത്തെക്കുയുര്‍ന്നു
ഒട്ടക ശില്‍പ്പത്തെ തേടി
വെറുതെ ,ഒരു യാത്ര പോകാം..
ഇരുണ്ട ഗുഹകളില്‍
ശബ്ദതരംഗങ്ങളെ കുരുക്കിട്ടു പിടിക്കാം
കണ്ണിലേക്കു വലയുന്ന
മഴയുടെ ഗണിതം തിരുത്തികുറിക്കാം
ഇരുട്ടിലേക്ക് പല്ലിളിക്കുന്ന
വെളിച്ചത്തെ പെട്ടിയിലടക്കാം
അക്ഷരങ്ങളെ ഗര്‍ഭം ധരിച്ച
മുളന്കൂട്ടങ്ങള്‍ ആലസ്യത്തില്‍ മയങ്ങുമ്പോള്‍
ആകാശത്തിനു കീഴെ
നാം തേടിയ ഒട്ടകശില്പത്തില്‍ നിന്നും
നീ പിരിഞ്ഞു പോകുമ്പോള്‍
മഷി തീണ്ടലുകളില്‍
പൂര്‍ത്തിയാക്കാത്ത കവിതയായി
ഞാന്‍ ബാക്കി കിടക്കും !!
കാലത്തിനു കീഴെയപ്പോഴും
ആ ഒട്ടകശില്‍പ്പം
കുരുക്കിട്ടു പിടിക്കാനാവാതെ
കുത്തി പൊട്ടിക്കാനാവാതെ
അപ്പോഴും തെളിഞ്ഞു നില്‍ക്കും. !!!
Tuesday, September 14, 2010
പിശക് ...!!!
നെഞ്ചിനു കുറുകെ പൂണ്‌ലിട്ടു മാറി നടന്നിരുന്ന കുട്ടിയില്‍ നിന്ന് തുടങ്ങിയതാണ് ഈ ഭാഷയോടുള്ള വെറുപ്പ്. ഉണ്ട ശര്‍ക്കര പൊതിഞ്ഞ കടലാസിന്റെ പുറത്തുനിന്നു ചാക്ക് വള്ളി അഴിച്ചെടുത്തു പൂണൂലായി ധരിച്ചു ആ ഭാഷ പലവുരു പറഞ്ഞു നോക്കിയതാണ് .ഇല്ല വഴങ്ങുന്നില്ല .പെണ്ണായാലും ഭാഷയാലും എനിക്ക് വഴങ്ങാത്തെല്ലാം വെറുപ്പായിരുന്നു. അങ്ങനയെ ഭാഷ വെറുത്തായിരുനു കമ്മ്യുണിസ്റ്റ്യാത് .
ആ സ്നേഹം അങ്ങനെ വഴിഞ്ഞൊഴുകുകായിരുന്നു .വടക്കേടത്തെ പെണ്ണിനോട് മിണ്ടരുതെന്ന് അമ്മയും കണ്ട പെണ്ണുങ്ങളോട് വായിട്ടലയ്കരുതെന്നു ചെറിയച്ചന്മാരും പറഞ്ഞത് കൊണ്ട് മാത്രമല്ല ,ആ ഭാഷ മുലപ്പാലിലുടെ കിട്ടിയാതായെന്ന തിരിച്ചറിവ് കൊണ്ട് കൂടെയായിരുന്നു.എത്ര പേരെ പ്രണയിച്ചുവെന്നു കണക്ക് വെച്ചിട്ടില്ല എന്ന് പറയരുത്.നീയെന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും രാജകുമാരിയാണെന്നും പറയുമ്പോള്‍ ഞാനെട്ടണ മാറ്റി വെക്കുമായിരുന്നു .അത് എല്ലാം അമ്മയുടെ കൈയിലാണ് കൊടുത്തേല്പിക്കുന്നത്.
മേശയുടെ അപുറവുമിപ്പുറവും കാപ്പി കോപ്പയ്ക്ക് മുന്നിലിരിക്കുമ്പോള്‍ എന്തോ എനിക്ക് അവള്‍ പണ്ട് കുറിച്ച് തന്ന കവിതയണോര്മവന്നത് .പിച്ചകാരീ.... അവള്‍ പലപ്പോഴും പോസ്റ്റ് കാര്‍ഡില്‍ ആണ് എഴുതിയയ്യക്കുക.വാലും മൂടുമില്ലാത്ത കത്തുകള്‍, കവിതകള്‍ .മധുരമില്ലെന്നറിയാമെങ്കിലും അലിയാതെ അടിയിലൂര്‍ന്ന മധുരത്തിന്നു വേണ്ടി രുചിയോടെ ഞാനീ കാപ്പി കുടിക്കും.എന്നിട്ടും പ്രതീഷകള്‍,പ്രതീഷകള്‍ മാത്രമാണല്ലോ ?.
ഞാനവളെ ഇടം കണ്ണിട്ടു നോക്കി.അവള്‍ ആസ്വദിച്ചു കാപ്പി കുടിക്കുകയാണ് . പെണ്‍ കുട്ടികള്‍ എത്ര വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത്.പലപ്പോഴും എത്ര സൌമ്യതോടെ സംസാരിക്കുന്നത് .എല്ലാ പെണ്ണും ഒരേ കണ്ണും മൂക്കും ചെവിയും മുലയുമുള്ളവര്‍ തന്നെ .എന്നിട്ടും വിഭിന്നമായ ഭാഷകള്‍ ,വിനീത വിധേയമായ എന്റെ കാമുകി ,പ്രിയപ്പെട്ട സുഹ്രത്തുക്കളെ, എന്റെ വലം കയില്‍ അവളുടെ കവിതയാന്നുള്ളത് .അതെ സവര്‍ണ ഭാഷ ! ഞാന്‍ കവിത കണ്ടില്ല .അതിന്റെ പേര് പോലും !എന്നിട്ടും ഇഴുകി ചേര്‍ന്ന് നില്‍കാതെ,അട്ടഹസിക്കുന്ന ഭാഷ. അന്ന് വരെ എനിക്കവളോട് പുച്ച്ചമായിരുന്നു.പൊട്ടി പെണ്ണ് നാട്ടിന്‍ പുറത്തുകാരികളയാത് കൊണ്ട് മാത്രം പെണുങ്ങള്‍ ഇത്രമാത്രം വിഡ്ഢികളാകുമോ ?എന്ന് പോലും ഞാനചിന്തിച്ചിരുന്നു.ഇന്നിവളെന്നെ വട്ടം കറക്കുന്നു.ഞാനിപ്പോഴിതിന്റെ അഭിപ്രായം പറയണം. സ്ത്രീകളെ കുറിച്ചും കവിതകളെകുരിച്ചും ഞാനഭിപ്രായം പറയാറില്ലെന്നു പോലും ഇവള്ക്കറിയില്ലല്ലോ .
ആത്മഗതം പോലെയാണ് പറഞ്ഞത് "ഇത് നിന്റെ ഭാഷയുടെ ഗുണമാണ്.അല്ലാതെ കവിതയെന്നു പറയാനൊന്നും .......സവര്‍ണ ഭാഷയോട് പണ്ടേ നമ്മുക്കുള്ള ....."" അവള്‍ ഒന്നും പറഞ്ഞില്ല പക്ഷേ ആ കണ്ണുകള്‍ക്ക് മുന്നില്‍ ഞാന്‍ ദഹിച്ചു പോയി .ചോറും കറിയുമുണ്ടാക്കുമ്പോള്‍ അടുപ്പില്‍ നിന്ന് കട്ടെടുത്തു സൂക്ഷിച്ചത് ആവണം ഈ അഗ്നി .എന്നിട്ടും ഇത്ര നാളും ഞാന്‍ കണ്ടത് മുഴവന്‍ നന്നച്ചു തീര്‍ക്കുന്ന വെള്ളമായിയിരുന്നുവല്ലോ .
ഓര്‍മകളില്‍ എണ്ണ വിളക്കിനു മുന്നിലെ കവിയുടെ ഓര്മ്മ കുറിപ്പ് പുസ്തകം തുറന്നു.വിനീത വിധേയന്‍,എല്ലാവരുടെയും കാലു പിടിച്ചു അനുഗ്രഹം വാങ്ങുന്നവന്‍ കളിച്ഛനെ കുറിച്ച് പറയുമ്പോള്‍ പൊട്ടി തെറിക്കുന്നു,എന്റെ കാമുകിയുടെ പ്രിയ എഴുത്തുകാരന്‍. ഇവളിതവിടുന്നു കണ്ടെടുത്തത് തന്നെയാകണം .
മുന്നിലെ കാപ്പി ആറി തന്നുക്കുന്നുവെന്നു ഞാന്‍ മനസിലാക്കുബോഴേക്കും അവളകലെ മറഞ്ഞിരുന്നു. അപ്പുറത്തെ മേശയില്‍ മുണ്ടും നെര്യതുമുടുത്തു അമ്മ കുട്ടികളോട് കൊഞ്ചുന്നു.
എന്റെ കാപ്പിക്ക് മധുരമില്ലായിരുന്നു .നുറ്റാണ്ട്കളായി ജന്മ ജന്മന്തരങ്ങളായി പിതൃകളുടെ കണ്ണുനീര്‍ വീണുറഞ്ഞ ഉപ്പ് എന്റെ കാപ്പിയില്‍ വീണെനിക്ക് കയ്യ്ച്ചു.എനിക്ക് ഭ്രാന്തു പിടിക്കുന്നുവെന്നു പണ്ട് ഞാനവള്‍ക്കെഴുതിയ പ്രണയ ലേഘനത്തിലെ ആദ്യത്തെ വരിയായിരുന്നു .ഞാനിപ്പോഴത് വീണ്ടുമാവര്ത്തിക്കുന്നതെതിനാണ്.നാലായി മടക്കി കിട്ടിയ കടലാസില്‍ എന്റെ കരളിന്റെ കനല്‍ പെണ്ണിന്റെ കണ്ണീരു വീണു കരിയരുതെ എന്നെ ഉണ്ടായിരുന്നുള്ളൂ.
കണ്ണീരിന്റെ ഉപ്പിനു ഭാഷയുടെ വിവേചനമില്ല .ഭാഷയുടെ മുള്ളുകള്‍ കീറിമുറിക്കുന്നുവെങ്കിലും കെട്ടിപിടിക്കുബോഴും ഞെരിഞ്ഞുയ്യമരുന്ന പെണ്ണിനെ,കവിതയെ എനിക്കറിയാതെ വയ്യല്ലോ...
ഇറങ്ങി നടക്കുമ്പോള്‍ ഒരു ആഴ്ച പതിപ്പ് വാങ്ങി.പ്രിയപെട്ടവരെ കുളവും വേരുകളും ഇല്ലാത്തത് കൊണ്ട് ആവാം എനിക്ക് സ്വന്തമായി ഭാഷ ഇല്ലാതെ പോയത്.ആയതു കൊണ്ട് തന്നെ ഞാനീ കഥ ഇവടെ അവസാനിപ്പിക്കുന്നു.ഒടുക്കം കഥ വായിച്ചു തീരുമ്പോള്‍ ഒരക്ഷരപ്പിശാച് എന്റെ കഥയില്‍ വാപോളിക്കുന്നുണ്ടല്ലോ? ഒരു യെട്ടണയുടെ !അതെ എന്റെ ഭാഷയില്‍ ഒരു പിശക് വന്നിരിക്കുന്നു യെട്ടണയുടെ ..!!!
Wednesday, September 1, 2010
പെണ്മ ....!!!
ഒടുക്കം എന്റെയാനയും കുതിരയും
വെട്ടിമാറ്റി
അവന്‍ നിശ്ചയിച്ച
കളങ്ങളിലുടെ
എന്റെ രാജവിനെയോടിച്ചു
പിന്നെ,
കുരുതികൊടുത്ത റാണിയെ പ്രതി
ഇനി നീങ്ങാനൊരു കളവുമില്ലാതെ
എന്റെ രാജാവ് കിതയ്ക്കുന്നു
പോകുന്നു ദൂരം വരേയ്ക്കും
അത് കിതച്ചോടട്ടെ,
എങ്കിലും,
റാണിയുടെയും തേരിന്റെയും
കാലു ഭയന്ന്
അറുപത്തിനാല് കളത്തിന്റെ
പാതി വിട്ടൊഴിഞ്ഞു
ഈ ചതുരംഗപ്പലകയില്‍
നിന്നിറങ്ങിപ്പോകുമ്പോഴും
അത് രാജാവായിരുന്നല്ലോ? .
Subscribe to:
Posts (Atom)